ടോക്കിയോ: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ ആഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്കിയോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ. ദിനംപ്രതിയുള്ള കേസുകളിൽ 61 ശതമാനത്തോളം വർദ്ധനവുണ്ടായതിന് പിന്നാലെയാണ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യോഷിഹിഡെ സുഗയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |