SignIn
Kerala Kaumudi Online
Friday, 25 July 2025 2.19 PM IST

പുന്ന നൗഷാദ് വധത്തിന് രണ്ട് വർഷം: മുഴുവൻ പ്രതികളെ ഇതുവരെയും പിടികൂടാതെ പൊലീസ്

Increase Font Size Decrease Font Size Print Page
punna-noushad-murder

ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടിൽ നൗഷാദി(44)ന്റെ കൊലപാതകത്തിന് ഇന്നലെ രണ്ട് വർഷം തികയുമ്പോഴും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2019 ജൂലൈ 30 നാണ് ചാവക്കാട് പുന്നയിൽ നൗഷാദ് ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ചാവക്കാട് പുന്ന സെന്ററിൽ വച്ച് മുഖംമൂടി ധരിച്ച് ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ സംഘമാണ് വടിവാളുകൊണ്ട് ഇവരെ വെട്ടിയത്. എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പുന്നയിൽ നൗഷാദ് തനിയെ നിൽക്കുന്നുണ്ടെന്ന വിവരം തിരുവത്ര ഹൈവേയിൽ തമ്പടിച്ചിരുന്ന എസ്.ഡി.പി.ഐ സംഘത്തിന് ലഭിച്ചിരുന്നുവത്രെ. ആയുധങ്ങളുമായി സംഘം എത്തുമ്പോഴേക്കും സംഭവസ്ഥലത്ത് നൗഷാദിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്നുപേർ കൂടി എത്തിചേർന്നിരുന്നു. നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്ന് പേർക്കും വെട്ടേറ്റത്. ഒരുകാരണവശാലും നൗഷാദ് രക്ഷപെടാൻ പാടില്ല എന്ന ഉറപ്പ് വരുത്തിയുള്ള വെട്ടാണ് സംഘം നടത്തിയത്. ഓടാതിരിക്കാൻ വേണ്ടി ആദ്യം നൗഷാദിന്റെ കാലിലാണ് വെട്ടിയത്. പിന്നീട് ശരീരത്തിൽ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അവസാനം കഴുത്തിൽവെട്ട് കൊണ്ടപ്പോൾ നൗഷാദ് ചലനമില്ലാതെ ആയി. പ്രതികൾ പല വഴികളിലായാണ് രക്ഷപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ നൗഷാദ് 31ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിൽ ഇതുവരെ പിടിയിലായ 10 പേരും എസ്.ഡി.പി.ഐ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു. നൗഷാദ് ഉൾപ്പെടെ നാലുപേർക്കാണ് വെട്ടേറ്റതെങ്കിലും മറ്റുള്ളവർ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്തു. 500 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി സി.ഡി ശ്രീനിവാസൻ ചാവക്കാട് കോടതിയിൽ സമർപ്പിച്ചത്. 150ഓളം സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.