ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 100 മീറ്ററിൽ ഇറ്റലിയുടെ ലാമൗണ്ട് മാഴ്‌സൽ ജേക്കബ്‌സ് സ്വർണം നേടി. 100 മീറ്റർ 9.80 സെക്കൻഡ് കൊണ്ട് മറികടന്നാണ് ജേക്കബ്സ് ഒളിമ്പിക്സിലെ വേഗമേറിയ താരമായത്.
അമേരിക്കയുടെ ഫ്രെഡ് കെർലി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി. കെർലി 9.84 സെക്കൻഡിലും ഗ്രാസ്സെ 9.89 സെക്കൻഡിലും ഫിനിഷ് ചെയ്തു.ജേ
ക്കബ്‌സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. കെർലിയുടെയും ഗ്രാസ്സെയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ഫൈനലിൽ പിറന്നത്.
ഫൈനലിൽ ബ്രിട്ടന്റെ ഷാർനെൽ ഹ്യൂസ് ഫൗൾ സ്റ്റാർട്ട് നടത്തി അയോഗ്യനായതോടെ എട്ടുപേരാണ് 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തത്. അതേസമയം ഉസൈൻ ബോൾട്ടിന്റെ നാടായ ജമൈക്കയിൽ നിന്ന്. ഇത്തവണ ഒരു താരം പോലും പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ പ്രവേശനം നേടിയില്ല.
ഇന്നലെ നടന്ന വനിതകളുടെ നൂറുമീറ്റർ ഫൈനലിൽ ജമൈക്കയുടെ എലൈയ്ൻ തോംസണാണ് ഒളിമ്പിക്ക് റെക്കാഡോടെ സ്വർണം നേടിയത്. ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ വെള്ളിയും ഷെറീക്ക ജാക്സൺ വെങ്കലവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |