ശ്രീനഗർ: കല്ലേറ്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് പാസ്പോർട്ടിനും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടതില്ലെന്ന തീരുമാനവുമായി ജമ്മു കാശ്മീർ പൊലീസ്. ജമ്മു കാശ്മീർ പൊലീസിലെ സി.ഐ.ഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) വിഭാഗം എസ്.എസ്.പി പുറപ്പെടുവിച്ച ഉത്തരവിൽ തങ്ങൾക്ക് കീഴിലുളള എല്ലാ ഫീൽഡ് യൂണിറ്റുകൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ, പൊലീസ് സുരക്ഷാ സേനകൾ-ഏജൻസികൾ എന്നിവയുടെ രേഖകളിൽ ലഭ്യമായ ക്വാഡ്കോപ്റ്റർ ചിത്രങ്ങൾ എന്നിവയും പരിശോധനാ സമയത്ത് റഫർ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിൽ പറയുന്ന ഏതെങ്കിലും തരത്തിലുളള കേസുകളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
No security clearance related to passport verification for subjects found involved in law & order, stone-pelting cases, and other crimes prejudicial to the security of the Union Territory: Govt of J&K pic.twitter.com/eb6oIRIa9N
— ANI (@ANI) August 1, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |