പത്തനംതിട്ട : നഗര ഹൃദയത്തിലെ പൈതൃക നിർമ്മിതിയായ ശ്രീചിത്തിര തിരുനാൾ ടൗൺഹാളിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പുനരുദ്ധരിക്കുന്നതിന് തുടക്കമായി. കെട്ടിലും മട്ടിലും മാറ്റമില്ലാതെ ആധുനിക സങ്കേതങ്ങളൊരുക്കി കാലാനുസൃതമായി പുതുക്കിയെത്തും ഈ സ്മാരകം.
കേരളീയ പാരമ്പര്യ ശൈലിയിൽ നിർമ്മിക്കപ്പെട്ട ടൗൺഹാൾ കെട്ടിടത്തിൽ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കത്തിൽ ഇതിന് ബലക്ഷയം സംഭവിച്ചിരുന്നു. വരാന്തയിലെ മരത്തൂണുകൾക്ക് പകരം ഇനി കൽത്തൂണുകൾ സ്ഥാപിക്കും. മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയൺ സ്ഥാപിക്കും.
പ്രൊജക്ടർ, ഉച്ചഭാഷിണികൾ, ആധുനിക ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ, സെൻട്രലൈസ്ഡ് എ.സി തുടങ്ങി മറ്റാധുനിക സംവിധാനങ്ങൾ ഒരുക്കുമെങ്കിലും പുറംഭിത്തി, ജനലുകൾ തുടങ്ങി നിലനിറുത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം. പൊളിച്ചിറക്കുന്ന ഭാഗങ്ങൾ കേടുപാടുകളില്ലാതെ പരമാവധി സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. ടൗൺഹാൾ നവീകരണ പദ്ധതി കാലങ്ങളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |