ന്യൂഡൽഹി: ഐസിസ് ചേരുന്നതിനായി ഇന്ത്യ വിട്ട് അഫ്ഗാനിലേക്ക് പോയി അവിടെ ജയിലിൽ കഴിയുന്ന ആയിഷയുടെയും മകളുടെയും മോചനത്തിന് സുപ്രീംകോടതിയെ സമീപിച്ച് പിതാവ് സെബാസ്റ്റ്യൻ സേവ്യർ.
ഭർത്താവിനൊപ്പം നാടുവിട്ട സോണിയ സെബാസ്‌റ്റ്യനാണ് ആയിഷ എന്ന പേര് സ്വീകരിച്ചത്. ഐസിസിൽ പ്രവർത്തിച്ച ഭർത്താവ് മരിച്ചതോടെ പിടിയിലായ ആയിഷയും മകളും ഇപ്പോൾ അഫ്ഗാനില്സ്ഥാനിലെ ജയിലിലാണ്. സാറ എന്ന പേരായ കുട്ടിക്ക് ഇപ്പോൾ ഏഴ് വയസുണ്ട്. ആയിഷക്കൊപ്പം ഇതുപോലെ നാടുവിട്ട മറ്റ് സ്‌ത്രീകളും ജയിലിലുണ്ട്.
അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുന്ന അഫ്ഗാനിൽ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റുമെന്നും അതിനാൽ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നുമാണ് സെബാസ്‌റ്റ്യൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
കാസർകോട് സ്വദേശിയായ അബ്‌ദുൾ റഷീദിനൊപ്പം ആയിഷ പോയത് 2011ലാണ്. 2013 ഒക്‌ടോബറിൽ സാറ ജനിച്ചു. 2016ൽ ഇവരെല്ലാം ഐസിസിന് വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യവിട്ടുപോയി. പിന്നീട് അബ്‌ദുൾ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വൈകാതെ ഇയാൾ മരണമടഞ്ഞതാണെന്നും ആയിഷയും മകളും അഫ്ഗാനിൽ ജയിലിലാണെന്നും വിവരമറിഞ്ഞു. നിലവിൽ പിടിയിലായ സ്ത്രീകളെല്ലാം എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |