കൊല്ലം: സന്നദ്ധ പ്രവർത്തകർക്ക് നൽകാനെന്ന വ്യാജേന മൊബൈൽ ഫോൺ കടയുടമയുടെ പക്കൽ നിന്നു പത്തു ലക്ഷത്തിന്റെ ഫോണുകൾ തട്ടിയെടുത്ത യുവാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. പട്ടത്താനം ജവഹർ ജംഗ്‌ഷന് സമീപം മൂലയിൽ വീട്ടിൽ വിൽഫ്രഡ് (29) ആണ് പിടിയിലായത്. ഓൺലൈൻ പഠനത്തിനായി സന്നദ്ധ പ്രവർത്തകർക്ക് നൽകാനെന്ന് വിശ്വസിപ്പിച്ച് മൂന്ന് തവണയായി 69 മൊബൈൽ ഫോണുകൾ കൊണ്ടുപോയ ഇയാൾ തുക നൽകിയില്ലെന്ന് ഉടമയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്. മേടയിൽമുക്ക് ഇലങ്കത്ത് ക്ഷേത്രത്തിന് സമീപം രേവതിയിൽ സജിയിൽ നിന്നാണ് മൊബൈലുകൾ തട്ടിയെടുത്തത്. പിടിയിലായ യുവാവ് പ്രമുഖ മൊബൈൽ കമ്പനിയുടെ വില്പനക്കാരനായിരുന്നു. ഇയാളുമായി രണ്ട് വർഷത്തിലധികം പരിചയമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. സ്ഥിരമായി ബന്ധമുള്ള ആളായതിനാലാണ് ഇത്രയധികം തുകയുടെ മൊബൈലുകൾ വിശ്വസിച്ച് നൽകിയതെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |