കാസർകോട്: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മംഗളൂരുവിൽ തടഞ്ഞുവച്ച മലയാളികളെ ക്വാറന്റീൻ സെന്ററിൽ നിന്ന് വിട്ടയച്ചു. ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ സ്ത്രീകളുൾപ്പടെയുള്ള അറുപതോളം യാത്രക്കാരെയായിരുന്നു തടഞ്ഞുവച്ചത്. പ്രതിഷേധം ഉയർന്നതോടെയാണ് ഇവരെ വിട്ടയച്ചത്.
യശ്വന്തപുർ - മംഗളൂരു എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ട് മൂന്നിനെത്തിയ രോഗികളും വിദ്യാർത്ഥികളുമടക്കമുള്ളവരെയാണ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് മംഗളൂരു പൊലീസ് തടഞ്ഞുവച്ചത്. ടെസ്റ്റ് നടത്താൻ സ്രവം എടുത്തശേഷം പരിശോധനാ ഫലം വരുന്നതുവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |