തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്‌ഡൗൺ രീതി പരിഷ്ക്കരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് യോഗം ചേരും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം, ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം, കടകളുടെ പ്രവർത്തന സമയം കൂട്ടണം തുടങ്ങിയവയാണ് വിദഗ്ദ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന ശുപാര്‍ശകള്‍.
ടി.പി.ആർ.അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ മുഴുവൻ നിയന്ത്രണം ഏർപ്പെടുത്തുന്നത് മാറ്റും.മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഒരു തെരുവിലോ, ചെറിയപ്രദേശത്തോ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |