മുംബയ്: നിക്ഷേപകരുടെ വാങ്ങൽതാത്പര്യം ഓഹരി വിപണിയെ റെക്കാഡ് കീഴടക്കാൻ സഹായിച്ചു. ഫാർമ, ഐ.ടി, എഫ്.എം.സി.ജി, ധനകാര്യ ഓഹരികൾ ഉൾപ്പടെയുള്ളവ മികവുകാട്ടി. ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 53,887 നിലവാരംവരെ ഉയർന്നു. നിഫ്റ്റിയാകട്ടെ 16,146ലുമെത്തി. പ്രധാന സൂചികകളോടൊപ്പം മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികളും കുതിച്ചു. ഒടുവിൽ സെൻസെക്‌സ് 873 പോയന്റ് നേട്ടത്തിൽ 53,823.36ലും നിഫ്റ്റി 246 പോയന്റ് ഉയർന്ന് 16,130ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതീക്ഷിച്ചതിലും മികച്ച കോർപറേറ്റ് ഫലങ്ങളും ജി.എസ്.ടി വരുമാനത്തിലെ വർദ്ധനവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. അപ്രതീക്ഷിതമായിരുന്നു പിന്നെ വിപണിയിലെ കുതിപ്പ്. ബിഎസ്ഇയിലെ കണക്കുപ്രകാരം 2.37 ലക്ഷംകോടി രൂപയുടെ വർദ്ധനവാണ് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |