കൊച്ചി: പൊതുഗതാഗതം പൊതുജനങ്ങളുടെ താല്പര്യത്തിന് ഇനി വിലകൊടുക്കും. ഇതിന് മുൻകൈയെടുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. പൊതുഗതാഗതത്തൽ വരുത്തേണ്ട മാറ്റങ്ങൾ എന്താണെന്നറിയാൻ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുകയാണ് അധികൃതർ. ഇതിനായി ഗൂഗിൾ ഫോമിൽ സർവേ ആരംഭിച്ചു. നിരവധി നിർദ്ദേശങ്ങൾ ലഭിച്ചതായി മോട്ടാർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ബസുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, കാർഡ് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുക, വളവുകളിലുള്ള ബസ് സ്റ്റോപ്പുകൾ മാറ്റുക, എല്ലാ നഗര-ഗ്രാമീണ മേഖലകളിൽ ബസ് സർവീസ് ഉറപ്പു വരുത്തുക, ബസ് ഡ്രൈവർമാരും കണ്ടക്ടർമാരും ജോലിക്കിടയിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ രണ്ടു ദിവസത്തിനിടെ ലഭിച്ചു.
പൊതുഗതാഗതത്തെ സംരക്ഷിച്ച് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക, റോഡ് അപകടങ്ങൾ കുറയ്ക്കുക, റോഡിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സർവേയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് എം.വി.ഡിയുടെ ഫേസ്ബുക്ക് പേജിൽ നിർദ്ദേശങ്ങൾ നൽകാം.
ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വില നൽകി പൊതുഗതാഗതത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. സർവേയിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ സർവേ പൂർത്തിയായ ശേഷം തരംതിരിച്ച് ഓരോ വകുപ്പുകൾക്കും കൈമാറും. ശേഷം നിദ്ദേശങ്ങൾ വേഗം നടപ്പാക്കാനുള്ള നടപടി ആരംഭിക്കും.
രാംജി കെ. കരൺ,മീഡിയ കോ ഓർഡിനേറ്റർ,മോട്ടോർ വാഹന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |