വൈക്കം : മണ്ണിൽ വിളവിന്റെ നേട്ടം കൊയ്യുന്ന മറവൻതുരുത്ത് സുന്ദരൻ നളന്തയുടെ കൃഷി രീതികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും പുത്തൻ അറിവായി. കൃഷി വകുപ്പ് നടപ്പാക്കുന്ന ഹരിതഗ്രഹം പദ്ധതിയുടെ ഭാഗമായി കൊടുപാടത്ത് ഒന്നര ഏക്കർ സ്ഥലത്ത് തുടങ്ങിയ കൃഷി കണ്ടറിയാൻ എത്തിയതായിരുന്നു കൃഷി ഓഫീസർ ലിറ്റി വർഗ്ഗീസ്,അസി. കൃഷി ഓഫീസർ അജിമോൻ, ഉദ്യോഗസ്ഥ അമ്പിളി എന്നിവർ. പയർ, വഴുതന, ഇളവങ്ക, ചീര, വെണ്ട, മത്തൻ, എന്നീ ഇനങ്ങൾ വിളവിലേക്ക് അവിശ്വസനീയമാംവിധം തഴച്ചു വളരുന്നതാണ് അവർ ഇവിടെ കണ്ടത്.
മണ്ണിന്റെ മനസ്സറിഞ്ഞ് കാലവും പക്കവും നോക്കി കൃഷി നടത്തുന്ന സുന്ദരന് വിളവിനെക്കുറിച്ച് ആശങ്കയില്ല. വീടിനു ചുറ്റുമുള്ള തടാകങ്ങളിൽ മത്സ്യവും അതിനോട് ചേർന്നുളള സ്ഥലങ്ങളിൽ ജൈവപച്ചക്കറി കൃഷിയുമാണ് . ഇത് കൂടാതെ പാട്ട വ്യവസ്ഥയിൽ സ്ഥലമെടുത്ത് കൃഷി നടത്തുന്നു. ശുദ്ധജല സൗകര്യം ലഭ്യമാകുന്ന ഏത് സ്ഥലം കിട്ടിയാലും കൃഷി നടത്താൻ സുന്ദരൻ തയ്യാറാണ്. വിപണന സാദ്ധ്യത നോക്കിയാണ് ഓരോ കൃഷിയും നടത്തുന്നത്. അതിനായി ജൈവ പച്ചക്കറി കൃഷി സംഘങ്ങളും ഉണ്ട്. വെച്ചൂർ പശു സംരക്ഷണവും പോത്തുകളെ വളർത്തലും കൃഷിയുടെ മറ്റൊരു ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |