SignIn
Kerala Kaumudi Online
Thursday, 10 July 2025 5.17 PM IST

മന്ത്രി ശിവൻകുട്ടിയുടെ രാജിക്ക് കോൺഗ്രസിന്റെ സമര പരമ്പര

Increase Font Size Decrease Font Size Print Page
sivankutty

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ വിചാരണ നേരിടാനിരിക്കുന്ന മന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് രണ്ട് മാസത്തെ സമര പരമ്പര നടത്തും. ഇതിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നിർവ്വഹിച്ചു. ഏഴിന് കരമന ബ്ലോക്ക് കമ്മിറ്റിയും, 9ന് നേമം ബ്ലോക്ക് കമ്മിറ്റിയും , 11വരെ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. ഒക്ടോബർ ഒന്നിന് ഗവർണർക്ക് ഭീമഹർജി നൽകും.

നേതൃയോഗങ്ങൾ, മണ്ഡലം തലത്തിൽ പദയാത്ര, ഭീമഹർജി, ഒപ്പു ശേഖരണം, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷകസംഘടനകളുടെ പ്രതിഷേധ പരിപാടികൾ, പന്തം കൊളുത്തി പ്രകടനം, സത്യാഗ്രഹങ്ങൾ, ഭവന സന്ദർശനം തുടങ്ങിയവയാണ് സമര പരിപാടികൾ. 12 മുതൽ 31 വരെ ഒപ്പു ശേഖരണം . മണ്ഡലം പദയാത്രകൾ സെപ്റ്റംബർ 3 മുതൽ 14 വരെയും,പോഷക സംഘടനകളുടെ പദയാത്രകൾ സെപ്റ്റംബർ 15 മുതൽ 20 വരെയും ,23ന് വാർഡ് തലത്തിൽ പന്തം കൊളുത്തി പ്രകടനവും ,25ന് സത്യാഗ്രഹവും നടത്തും. 28 മുതൽ 30 വരെയാണ് ഭവന സന്ദർശനം.

അച്ചടക്ക ലംഘനം

പൊറുപ്പിക്കില്ല

പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരച്ചടക്കലംഘനവും വച്ചു പൊറുപ്പിക്കില്ലെന്ന് കെ.പി.സി.സി ആസ്ഥാനത്ത് ഓൺലൈനായി ചേർന്ന ഡി.സി.സി, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിൽ പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. 15ന് സ്വാതന്ത്ര്യദിന പരിപാടികൾ ബൂത്ത് തലത്തിലും, 20ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷം മണ്ഡലം തലത്തിലും നടത്തും. ബംഗ്ലാദേശ് വിമോചനസമരത്തിന്റെ അമ്പതാം വാർഷികം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ,

ടി. സിദ്ദിഖ് എം.എൽ.എ എന്നിവരും പങ്കെടുത്തു

TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.