തോറ്റുകൊടുക്കാൻ മനസില്ലെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ എട്ട് വർഷങ്ങൾ ശരണ്യ ചിരിച്ചുകൊണ്ട് കാൻസറിനോട് പോരാടി. അഭിനയത്തിൽ തിളങ്ങി നിൽക്കവേ, തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച് രണ്ട് മാസത്തോളം മൈഗ്രെയിനിന്റെ ഗുളിക കഴിച്ചു.
എന്നാൽ 2012ൽ ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞുവീണു.സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. എട്ട് വർഷം കാൻസറിനോട് പൊരുതി. പതിനൊന്നോളം ശസ്ത്രക്രിയകൾ, 33 തവണ റേഡിയേഷൻ ചെയ്തു. ഇതിനിടയിൽ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല.
ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. അഭിനയ രംഗത്തേക്ക് മടങ്ങിവരണമെന്ന് അവൾ ഏറെ കൊതിച്ചിരുന്നു. ആ ആഗ്രഹം ബാക്കിവച്ചാണ് ശരണ്യ യാത്രയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |