പരിയാരം: ബന്ധുവായ കരാറുകാരനെ ആക്രമിക്കാൻ ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12 ലേക്ക് കോടതി മാറ്റിവച്ചു.
തലശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.കേസിൽ പൊലീസ് അറസ്റ്റു ചെയ്യാൻ സാദ്ധ്യതയേറിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം ആക്രമിച്ചത്.
കേരള ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് സുരേഷ് ബാബുവിനെതിരായി ക്വട്ടേഷൻ നൽകിയത്. കേസിൽ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ പരിയാരം എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തിരുന്നു.
പ്രതികളുമായി തെളിവെടുപ്പ്
ക്വട്ടേഷൻ സംഘത്തിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ പരിയാരം പൊലീസ് തെളിവെടുപ്പ് നടത്തി.ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിച്ച പ്രതികളെ അതിയടം, ശ്രീസ്ഥ ഭാഗങ്ങളിലാണ് എസ് .ഐ. സതീശന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനായി കൊണ്ടു പോയത്. . പ്രതികളിൽ ഒരാളായ രതീഷിന്റെ പലയാട്ടെ വീട്ടിലും പൊലീസ് പ്രതികളുമായി എത്തി. ജിഷ്ണു, അഭിലാഷ്, രതീഷ് എന്നിവരെയാണ് പയ്യന്നൂർ കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്. നീലേശ്വരം സ്വദേശിയായ പ്രതി സുധീഷിന് അസുഖമായതിനാൽ ചികിത്സയതിനാൽ വിട്ട് നൽകിയില്ല സുരേഷ് ബാബുവിനെ വെട്ടാൻ ഉപയോഗിച്ച വടിവാൾ കണ്ടെത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |