കോട്ടയം: സ്വാഭാവിക റബറിന് കിലോഗ്രാമിന് 250 രൂപ മാർക്കറ്റ് വില ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ 2000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട് അനുവദിക്കണമെന്ന് ലോക്‌സഭയിൽ തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. 2014 വരെ റബർ കർഷകർക്ക് ആവർത്തന കൃഷിക്കായി ഒരു ഹെക്ടറിന് 32,000 രൂപ സബ്സിഡി നൽകിയിരുന്നു. ഈ തുക ഒരു ഹെക്ടറിന് 50,000 രൂപയായി വർദ്ധിപ്പിച്ചു സബ്സിഡി പുനരാരംഭിക്കണം. 50 രൂപയ്ക്ക് ചിരട്ടപ്പാൽ ഇറക്കുമതി ചെയ്താൽ കേരളത്തിലെ റബർ കർഷകർ പ്രതിസന്ധിയിലാകുമെന്നതിനാൽ ഇറക്കുമതി അനുവദിക്കരുതെന്നും എം.പി.ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |