കൊച്ചി: കടകളിലും ഓഫീസുകളിലും കയറാൻ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. തനിക്ക് കൊവിഡ് വാക്സിൻ അലർജിയുണ്ടോയെന്നറിയാൻ ടെസ്റ്റ് ഡോസ് നൽകണമെന്ന ആവശ്യം ആശുപത്രി അധികൃതർ നിരസിച്ചെന്നും ഇതു ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയിരുന്നെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ എന്തു ചെയ്യാനാവുമെന്ന് സർക്കാർ വിശദീകരിക്കാൻ ജസ്‌റ്റിസ് പി. ബി. സുരേഷ് കുമാർ നിർദ്ദേശിച്ചു.
വാക്സിനെടുത്തവർക്കും ഒരു മാസം മുമ്പ് കൊവിഡ് ഭേദമായവർക്കും 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും മാത്രം കടകളിലും ഓഫീസുകളിലും കയറാമെന്ന് ആഗസ്റ്റ് നാലിനാണ് സർക്കാർ ഉത്തരവിറക്കിയത്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തു പോകാനാവാത്ത സ്ഥിതിയാണെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തുപോകാൻ തടസമില്ലെന്നും വിശദീകരണത്തിന് സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |