SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 PM IST

'ക്രിമിനൽ' ജനപ്രതിനിധികൾ ഏറ്റവും കൂടുതൽ യു.പിയിൽ, 22 സംസ്ഥാനങ്ങളിലെ 2,556 എം.എൽ.എ, എം.പിമാർക്കെതിരെ ക്രിമിനൽ കേസുകൾ

criminal-politicians

ന്യൂഡൽഹി: രാജ്യത്ത്​ 22 സംസ്ഥാനങ്ങളിലായി 2,556 എം.എൽ.എ, എം.പിമാരും ക്രമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്. ജനപ്രതിനിധികളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഭിഭാഷകൻ അശ്വനി കുമാർ നൽകിയ ഹർജിയിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ്​ ഹൻസാരി കോടതി മുമ്പാകെ കഴിഞ്ഞ സെപ്തംബറിൽ സമർപ്പിച്ച സബ്മിഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം 4,442 ആയി ഉയരും. ഏറ്റവും കൂടുതൽ കേസുകളുള്ളത്​ യു.പിയിലാണ്. 2012 വർഷം മുതലുള്ള 310 കേസുകളാണ് കേരളത്തിലെ ജനപ്രതിനിധികൾക്കെതിരെ വിചാരണ കാത്ത് കിടക്കുന്നത്. മുൻപ്രതിനിധികളെ കൂടി പരിഗണിച്ചാൽ കേസുകളുടെ എണ്ണം 333ആകും. ഇതിൽ 4 പേർ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റാരോപിതരാണ്.

ജീവപര്യന്തം ശിക്ഷ ലഭിക്കാൻ തക്കമുള്ള ഭൂരിഭാഗം കേസുകളിൽ പോലും കുറ്റപത്രം അടക്കം സമർപ്പിക്കാത്ത സ്ഥിതിയുണ്ട്.

1983 രജിസ്റ്റർ ചെയ്ത കേസുകളിൽ ചിലതിൽ വാദം തുടങ്ങിയിട്ടില്ല.

ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവർ - 174 പേർ

അതീവ ക്രിമിനൽ സ്വഭാവമുള്ളവ - 413 കേസുകൾ

ക്രിമനൽ ജനപ്രതിനിധികൾ

(മുൻ, നിലവിലുള്ള എം.പി, എം.എൽ.എമാർ ഉൾപ്പെടും)

യു.പി . -1,217

ബിഹാർ -531

കേരളം - 333

ഒഡിഷ -331

മഹാരാഷ്ട്ര -330

തമിഴ്നാട് -324

ക്ലീൻചിറ്റുള്ള ജനപ്രതിനിധികൾ ഇവിടെ

അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം , നാഗാലാൻഡ്,സിക്കിം, തൃപുര, ദാദ്ര നഗർ ഹവേലി, ഛണ്ഡീഗഢ്, ദമൻ ദിയു

 പ്രത്യേക കോടതിയുള്ളത്

ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളുടെ വാദത്തിനായി ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ബിഹാർ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി, മഹാരാഷ്ട്ര, കേരളം, ഡൽഹി എന്നിവിടങ്ങളിലായി രാജ്യത്ത് 12 സ്പെഷ്യൽ കോടതികളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CRIMINAL CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.