ന്യൂയോർക്ക് : അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. ലൈംഗിക പീഡന പരാതിയിൽ 2020 ലാണ് ഗവർണർക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ 11 ഓളം സ്ത്രീകളെ ഗവർണർ ലൈംഗികമായി പീഡിപ്പിച്ചെന്ന് സംസ്ഥാന അറ്റോർണി ജനറലിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ക്യൂമോ രാജി വയ്ക്കാൻ നിർബന്ധിതനായത്. ആൻഡ്രൂ ക്യൂമോയുടെ മുതിർന്ന സെക്രട്ടറി മെലിസ ഡെറോസ ഞായറാഴ്ച രാജിവച്ചിരുന്നു.
കുറ്റാരോപിതനായ ഗവർണറുടെ പ്രവർത്തനങ്ങൾ മറയ്ക്കാൻ മെലിസ ഡെറോസ ശ്രമിച്ചതായി അറ്റോർണി ജനറലിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |