ന്യൂഡൽഹി : ആസ്ട്രസെനെക്ക, ഫൈസർ വാക്സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്ന് പ്രചരിപ്പിച്ച 300ലധികം അക്കൗണ്ടുകൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചു.
2020 നവംബർ, ഡിസംബർ മാസങ്ങളിൽ, ആസ്ട്രസെനെക്ക വാക്സിൻ ആളുകളെ ചിമ്പാൻസികളാക്കി മാറ്റുമെന്നുള്ള മീമുകളും കമന്റുകളും പോസ്റ്റ് ചെയ്ത ഈ അക്കൗണ്ടുകൾ നിഷ്‌ക്രിയമായിരുന്നു. 2021 മെയ് മാസത്തിൽ ഇവ വീണ്ടും സജീവമായി.
തങ്ങളുടെ നയം ലംഘിച്ചതിന് 65 അക്കൗണ്ടുകളും 243 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തുവെന്ന് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകൾ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |