വാഷിംഗ്ടൺ : അമേരിക്കയിൽ കൊവിഡ് ഡെൽറ്റ വകഭേദം വർദ്ധിക്കുന്നതും, അഫ്ഗാനിലെ യു.എസ് സേനാ പിന്മാറ്റം രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിലും ഏറെ പഴി കേൾക്കേണ്ടി വന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡെലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റുമാർ അവധിക്കാലം ചെലവഴിക്കുന്ന ക്യാമ്പ് ഡേവിഡിലേക്ക് ബൈഡൻ പോയത്. രാജ്യം ഒട്ടേറെ ഗുരുതരമായ വിഷയങ്ങൾ അഭിമുഖീകരിക്കുന്ന സമയത്ത് അവധിയെടുക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം അനവസരത്തിലുള്ളതാണെന്ന് വിമർശനമുയരുന്നുണ്ട്.
രണ്ടാഴ്ചത്തെ അവധിക്കാലം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെനറ്റിൽ സുപ്രധാന ഇൻഫ്രാസ്ട്രക്ചർ ബില്ലുകൾ ഉൾപ്പെടെ പാസ്സാക്കേണ്ടതുള്ളതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ക്യാമ്പ് ഡേവിഡിലായിരിക്കുമ്പോഴും പ്രധാന വിഷയങ്ങൾ ബൈഡൻ തെൈന്നെ കകാര്യം ചെയ്യുമെന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |