റിയാദ് : കുട്ടികൾ കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതിരുന്നാൽ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്കായിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി സൗദി. ഇതിനെ കുട്ടികളോട് രക്ഷിതാക്കൾ കാണിക്കുന്ന അവഗണനയായി കണക്കാക്കുമെന്നും ഇത്തരം കേസുകളിൽ രക്ഷിതാക്കൾ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.എന്നാൽ ഇതിനുള്ള ശിക്ഷ എന്തായിരിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 18 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് കുട്ടികളായി പരിഗണിക്കപ്പെടുക. കഴിഞ്ഞ ജൂണിലാണ് സൗദിയിൽ 12നും 18നും ഇടയിൽ പ്രായമായ കുട്ടികൾക്ക് വാക്സിൻ വിതരണത്തിന് അനുമതി നല്കിയത്. ആഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് പുതിയ അക്കാഡമിക് വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കുട്ടികൾക്ക് വാക്സിൻ നല്കാൻ തീരുമാനിച്ചത്. രാജ്യത്തെ സ്‌കൂൾ, യൂണിവേഴ്സിറ്റി വിദ്യാർഥികളിൽ 61 ശതമാനത്തിലേറെ പേരും വാക്സിൻ എടുത്തുകഴിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. അധ്യാപകർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 92 ശതമാനവും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |