അടിമാലി: അടിമാലി ടൗണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ടൗണിലെ സ്വകാര്യ ലോഡ്ജിൽ ഇരട്ടകൊലപാതകം ഉണ്ടായതു മുതൽ വിവിധ ഭാഗങ്ങളിൽ കാമറ സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ഉയർന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു പൊലീസിന് കേസന്വോഷണത്തിന് തുമ്പുണ്ടാക്കി നൽകിയത്.വർഷങ്ങൾ പലത് പിന്നിട്ടിട്ടും സുരക്ഷാ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം യാഥാർത്ഥ്യമായിട്ടില്ല. മൂന്നാറിന്റെ പ്രവേശനകവാടമെന്ന നിലയിൽ രാപകൽവ്യത്യാസമില്ലാതെ ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ഇടംകൂടിയാണ് അടിമാലി ടൗൺ. കാമറകൾ സ്ഥാപിച്ച് പൊലീസ് നിരീക്ഷണമുണ്ടായാൽ ടൗണിലെത്തുന്നവർക്ക് സുരക്ഷിതത്വത്തോടെ നടക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |