ന്യൂഡൽഹി: വിവിധ ഭാഷകളിലുള്ള നിവേദനങ്ങൾക്ക് ഹിന്ദിയിൽ മാത്രം മറുപടി നൽകുന്നത് ശരിയല്ലെന്ന് കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കിൽ ആ ഭാഷയിൽ തന്നെ മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇംഗ്ലിഷിൽ നൽകിയ നിവേദനത്തിന് ഹിന്ദിയിൽ മറുപടി ലഭിച്ചത് ചൂണ്ടിക്കാട്ടി സി.പി.എം പാർലമെന്റ് അംഗമായ സു വെങ്കടേശ്വരനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകൾ ഇംഗ്ലീഷിൽ വേണമെന്ന് നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഏതു ഭാഷയിലാണോ നിവേദനം ലഭിക്കുന്നത് ആ ഭാഷയിൽ തന്നെ മറുപടി നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് ഭരണഘടനയും ഔദ്യോഗിക ഭാഷാ നിയമവും ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ഏതു ഭാഷയിലും സർക്കാരിന് നിവേദനം നൽകാൻ പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് ജസ്റ്റിസുമാരായ എൻ. കിരുബാകരനും എം.ദുരൈസ്വാമിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |