ഗുവാഹത്തി: ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട 14 പേരെ അസാമിൽ അറസ്റ്റ് ചെയ്തു. 11 ജില്ലകളിൽ നിന്നായി എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്ന രീതിയിൽ താലിബാൻ അനുകൂല പ്രസ്താവനകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ അറിയിച്ചു. താലിബാനെ പിന്തുണയ്ക്കുന്ന ഇരുപതോളം സമൂഹമാദ്ധ്യമ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടതായും മുംബയ്, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള മൂന്ന് അസാം സ്വദേശികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |