ഗുവാഹട്ടി: ബാങ്ക് കവർച്ചയ്‌ക്കെത്തിയ കൊളളസംഘം ബാങ്കിൽ പൊലീസ് കാവൽ കണ്ട് വെടിയുതിർത്തു. ശക്തിയായി തിരിച്ചടിച്ച പൊലീസ് മൂന്ന് കൊളളക്കാരെ വധിച്ചു. അസമിലെ ബോട്ട്ഗാവിലാണ് സംഭവം.
ഞായറാഴ്‌ച പുലർച്ചെ മോഷണത്തിനെത്തിയ സംഘം ചെംഗ്‌മാരിയിൽ വച്ച് അലഹാബാദ് ബാങ്ക് ശാഖയുടെ കാവലിനുളള പൊലീസുമായി കണ്ടുമുട്ടി. തുടർന്ന് പൊലീസ് തടഞ്ഞതും കൊളളസംഘം വെടിയുതിർത്തു. തിരിച്ചടിച്ച പൊലീസ് വെടിവയ്‌പ്പിൽ മൂന്നുപേർക്ക് പരിക്കേറ്റു. പിന്നീട് ആശുപത്രിയിൽവച്ച് ഇവർ മരണമടഞ്ഞു.
ഇവർ വന്ന വാഹനങ്ങൾ, മൊബൈൽ, മോഷണശ്രമത്തിനുളള ഗ്യാസ് കട്ടർ, തോക്കുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ കാവൽ ഏർപ്പെടുത്തിയതെന്നാണ് ലഭ്യമായ വിവരം. മൂന്ന്മാസം മുൻപും ഇവിടെ മോഷണശ്രമമുണ്ടായി. തുടർന്ന് പൊലീസ് കാവലേർപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസിനെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ്മ അഭിനന്ദിച്ചു.നിയമപരിധിയിൽ നിന്ന് കുറ്റവാളികളെ തുരത്താൻ പൊലീസിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |