കൊല്ലങ്കോട്: നെന്മേനി ഭാഗത്ത് അനധികൃതമായി നടത്തിവന്ന വ്യാജ ആയുർവേദ കേന്ദ്രം പൂട്ടിച്ചു. തലവേദന മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് 15 വർഷമായി മന്ത്രവാദം, ആയുർവേദ ചികിത്സ എന്നിവ നടത്തുന്നുbzന്ന പരാതിയെ തുടർന്നാണ് അധികൃതർ പരിശോധിച്ച് നടപടിയെടുത്തത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയാണ് സ്ഥാപനം നടത്തിയിരുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. എസ്. ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർമാരായ ഡോ. എസ്.ഡി. ശ്രീജൻ, ഡോ. അദീഷ്, അലോപ്പതി വിഭാഗം ഡ്രഗ് ഇൻസ്‌പെക്ടർമാരായ നവീൻ, വിജിൻ, ഡോ. ഹേമ, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ആയുർവേദ സ്ഥാപനങ്ങൾക്കെതിരെയും തുടർ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |