തൃശൂർ: 'ഒരുക്കം' പ്ലസ് വൺ ഏകജാലക പ്രവേശന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി. വി മദനമോഹനും സംഘവും പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി കോളനി സന്ദർശിച്ചു. ഊര് മൂപ്പൻ സദാനന്ദന്റെ ആവശ്യപ്രകാരമാണ് ഇവർ കോളനിയിലെത്തിയത്. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത പ്രദേശമാണ് താമരവെള്ളച്ചാൽ പ്രദേശം. സാമൂഹിക പഠനമുറിയിൽ വൈഫൈ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഊരുമൂപ്പൻ പറഞ്ഞു. നാല് കുട്ടികളാണ് ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ചത്. തൊട്ടടുത്ത പട്ടികജാതി കോളനിയിൽ നിന്ന് ഒരു കുട്ടിയും. കാളിദാസ്, ശ്രീക്കുട്ടി, അമൃത എന്നീ മൂന്ന് പേർ രക്ഷിതാക്കളുമൊത്ത് സാമൂഹിക പഠനമുറിയിലെത്തി. ഇപ്പോൾ പഠിച്ച പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തന്നെ ഹ്യൂമാനിറ്റിസ് വിഷയത്തിൽ ഹയർ സെക്കൻഡറി പ്രവേശനം നേടണമെന്നാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി.എം കരീം, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി മനോജ്കുമാർ, നാഷണൽ സർവീസ് സ്‌കീം പി.എ.സി അംഗം റസൽ ജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |