SignIn
Kerala Kaumudi Online
Saturday, 27 April 2024 12.29 AM IST

ഇഴയുന്ന കമ്പനിയെ ഒഴിവാക്കും

ffffff

പൊന്നാനി: നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് അനിശ്ചിതാവസ്ഥയിലായ പൊന്നാനി വാണിജ്യ തുറമുഖം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി തുറമുഖ വകുപ്പ്. നിലവിലെ കരാറുകാരെ ഒഴിവാക്കാൻ കരുതലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. ആറുവർഷം മുൻപ് ചെന്നൈ മലബാർ പോർട്സിനാണ് തുറമുഖത്തിന്റെ നിർമ്മാണ നടത്തിപ്പ് ചുമതല നൽകിയിരുന്നത്. 10 ശതമാനം പ്രവൃത്തി പോലും പൂർത്തിയാക്കാതെ പദ്ധതിയെ അനിശ്ചിതാവസ്ഥയിലാക്കുകയാണ് കരാറുകാർ ചെയ്തത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി കമ്പനി നൽകിയിട്ടില്ല. കമ്പനി സാമ്പത്തിക സ്രോതസ് ബോദ്ധ്യപ്പെടുത്തിയില്ലെങ്കിൽ കമ്പനിയെ ഒഴിവാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

പൊന്നാനി വാണിജ്യ തുറമുഖത്തിന് പുതിയ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചതോടെ വീണ്ടും സന്നദ്ധത പ്രകടിപ്പിച്ച് മലബാർ പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു.കൂടിക്കാഴ്ച്ചയിൽ ഉടൻ സാമ്പത്തിക സ്രോതസ് ബോദ്ധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആഴ്ച്ചകൾ കഴിഞ്ഞിട്ടും കമ്പനി മറുപടി നൽകിയിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിർമ്മാണം ഇഴഞ്ഞു നീങ്ങിയതെന്നും ഇപ്പോൾ സാമ്പത്തിക ഭദ്രതയുണ്ടെന്നും കമ്പനി വാദിച്ചിരുന്നു. പദ്ധതിക്കായി 29 ഏക്കർ ഭൂമി വേണമെന്ന് നിർമ്മാണത്തിന്റെ തുടക്കത്തിൽ ആവശ്യപ്പെട്ട കമ്പനിക്ക് 20 ഏക്കർ ഭൂമി സർക്കാർ കണ്ടെത്തി നൽകി. ഒമ്പതേക്കർ കൂടി വേണമെന്നാണ് ആവശ്യം. കരാർ പ്രകാരമുള്ള ഭൂമി നൽകിയില്ലെന്നതാണ് സർക്കാരിന്റെ ചോദ്യങ്ങൾക്ക് മറുപടിയായുള്ള കമ്പനിയുടെ വിശദീകരണം.

നിർമ്മാണക്കമ്പനി രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി ഒമ്പതേക്കർ നൽകാമെന്ന നിലപാടിലാണ് സർക്കാർ. ഈ സ്ഥലം വിട്ടു നൽകാതെ മറ്റു നടപടികളിലേക്ക് സർക്കാർ നീങ്ങിയാൽ കമ്പനി കേസുമായി പോകുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഇങ്ങനെ വന്നാൽ നിർമ്മാണം അനന്തമായി നീളും. അതിനാലാണ് സാമ്പത്തിക ഭദ്രത സംബന്ധിച്ച ഉറപ്പ് നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

പുതിയ കമ്പനിയെ നിർമ്മാണച്ചുമതല ഏൽപ്പിക്കുമ്പോഴുണ്ടാകുന്ന കടമ്പകൾ സർക്കാരിന് ആശങ്കയുണ്ടാക്കുന്നുണ്ട്. നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിച്ചേ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകൂ. സാദ്ധ്യതാപഠനം മുതൽ പരിസ്ഥിതി ആഘാത പഠനം വരെയുള്ള വിവിധ ഘട്ടങ്ങൾ പിന്നിടണം. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമാക്കണം. മലബാർ പോർട്സ് ഇവയെല്ലാം അതിവേഗം പൂർത്തീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.