തളിപ്പറമ്പ്: ധർമ്മശാല കെ.എ.പി ആസ്ഥാനത്ത് പച്ചതുരുത്ത് ഔഷധതോട്ടം ഒരുക്കാൻ ആന്തൂർ നഗരസഭയുടെ പദ്ധതി. വിശാലമായ കോമ്പൗണ്ടിനകത്ത് അന്യംനിന്നുപോകുന്ന അപൂർവ്വ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷണത്തിന് ഹരിതകേരളമിഷന്റെ സഹായത്തോടെ ആരണ്യകം പച്ചതുരുത്ത് എന്ന പേരിൽ ഔഷധസസ്യ ഉദ്യാനം നിർമ്മിക്കാനാണ് പദ്ധതി.
നിലവിൽ ഒരു ഏക്കർ പ്രദേശം പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ വൃക്ഷവത്കരണത്തിന് നീക്കിയിട്ടുണ്ട്. പച്ചതുരുത്ത് തയ്യാറാക്കൽ പൊലീസ് സേനയുടെയും നഗരസഭയുടെ തൊഴിലുറപ്പ് വിഭാഗത്തിന്റെയും സംഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹരിത കേരള മിഷന്റെ സഹായത്തോടെ പ്ലാവ്,. കടുക്ക , കോകം , സർവ്വസുഗന്ധി , ആനത്തുണ്ടി , ആങ്കോലം , നീലഅണലിവേഗം അത്തി , രാജമല്ലി ,. സോപ്പിന്റെ കായ പുതം ജീവൻ , തിരുവട്ടക്കായ . കായാമ്പൂ , കടമ്പ് , ഈന്ത . അശോകം . താന്നി .. ദന്തപ്പാല . നീർമരുത് , വേങ്ങ ,ഇലഞ്ഞി തുടങ്ങിയവയുടെ തൈകൾ സംഘടിപ്പിച്ചാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്.
30 ന് ഉച്ചയ്ക്ക് 12.30ന് മന്ത്രി എം.വി.ഗോവിന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ പി.മുകുന്ദൻ അദ്ധ്യക്ഷത വഹിക്കും.നഗരസഭ ഭരണ സമിതി അംഗങ്ങൾ, പൊലീസ് ബറ്റാലിയൻ കമാണ്ടന്റ് മറ്റ് മേധാവികൾ ഹരിതകേരള മിഷൻ ഉദ്യോഗസ്ഥർ മറ്റ് വിശിഷ്ടാതിഥികൾ പങ്കെടുക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഉദ്ഘാടനചടങ്ങ് നടക്കുകയെന്ന് ചെയർമാൻ അറിയിച്ചു.
ക്ലീൻ ആന്തൂർ ഗ്രീൻ ആന്തൂർ
ധർമ്മശാലയിലും പരിസരങ്ങളിലുമുള്ള വ്യാവസായിക മലിനീകരണ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആന്തൂർ നഗരസഭ 6 വർഷക്കാലമായി പച്ചത്തുരുത്ത് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്.
2019 മുതൽ നഗരസഭയിലെ 4 കി.മി. പരിധിയിലുള്ള തരിശ് പ്രദേശത്ത് 16,000 ലധികം ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കുന്നനിലയിൽ ഹരിത കവചം' ഇക്കൂട്ടത്തിൽ പ്രധാനമാണ്. വേനൽക്കാലത്ത് ചെടികൾക്ക് വെള്ളവും വളപ്രയോഗം നടത്തിയും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പുതിയ തൈകൾ നട്ടു പിടിപ്പിച്ചും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി പ്രസിദ്ധീകരിച്ചുമെല്ലാം കൃത്യതയോടെയാണ് നഗരസഭ ഹരിതവത്കരണവുമായി മുന്നോട്ടുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |