വാഷിംഗ്ടൺ: കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന മറച്ച് വയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊവിഡിന്റെ ഉത്ഭവത്തെകുറിച്ചുള്ള പഠനത്തിന് സഹായം വേണമെന്ന ലോകത്തിന്റെ ആവശ്യം ചൈന തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തിന് മുൻപു തന്നെ ഇതേക്കുറിച്ച് ചൈനയിലെ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അവർ അത് മറച്ച് വയ്ക്കുകയാണ്. ഈ മഹാമാരി ലോകത്ത് ഇത്രയധികം പേരുടെ ജീവനെടുത്തിട്ടും ചൈനയ്ക്ക് ഒരു പശ്ചാത്താപവുമില്ലെന്ന് ബൈഡൻ രൂക്ഷമായി വിമർശിച്ചു. എന്നാൽ കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ബൈഡൻ അറിയിച്ചു. അതേസമയം അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം കൊവിഡ് വൈറസ് ജൈവായുധമല്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |