ലണ്ടൻ: പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ മറുപടയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഗുണ്ടോഗൻ, റോഡ്രി, ജസ്യൂസ് എന്നിവർ ഓരോ ഗോൾ വീതം നേടി. ഗ്രാനിറ്റ് ഷാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരായി ചുരുങ്ങിയതും ആഴ്സനലിന് തിരിച്ചടിയായി.
1954-55 സീസണിന് ശേഷം ആദ്യമായാണ് ആഴ്സനൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോൽക്കുന്നത്. നിലവിൽ ഏറ്റവും അവസാന സ്ഥാനത്താണ് ആഴ്സനൽ.മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസുമായി 2-2ന്റെ സമനിലയിൽ പിരിഞ്ഞ വെസ്റ്റ് ഹാം യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. കരുത്തൻമാരുടെ പോരാട്ടത്തിൽലിവർപൂളും ചെൽസിയും 1-1ന് സമനിലയിൽ പിരിഞ്ഞു. ഒന്നാം പകുതിയുടെ അധികസമയത്ത് റീസ് ജെയിംസ് ചുവപ്പ് കാർഡ് കണ്ടതിനാൽ പത്തുപേരുമായാണ് ചെൽസിക്ക് പിന്നീട് കളിക്കേണ്ടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |