കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായർ ലോക്ക്ഡൗൺ പുനഃസ്ഥാപിച്ചതോടെ നിരത്തുകളിൽ ആളൊഴിഞ്ഞു. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നലെയുണ്ടായത്. ജില്ലയിലെ പ്രധാന കച്ചവട കേന്ദ്രമായ മിഠായിത്തെരുവിൽ കടകൾ പൂർണമായും അടഞ്ഞു കിടന്നു. പാളയത്തും വലിയങ്ങാടിയിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഹോട്ടലുകളും മാത്രം തുറന്നു. ഹോട്ടലുകളിലെ പാർസൽ സർവീസ് പലർക്കും ആശ്വാസമായി. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് നിരത്തിൽ വാഹനങ്ങളും കുറവായിരുന്നു. അത്യാവശ്യ യാത്രകൾ മാത്രമാണ് അനുവദിച്ചത്. നിയന്ത്രണം കടുപ്പിച്ചതിനാൽ പൊലീസ് പരിശോധന കർശനമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെയും തുറന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവ പ്രവർത്തിച്ചു. സ്വാതന്ത്ര്യദിനം, ഓണം പ്രമാണിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ആഴ്ചയായി ഞായറാഴ്ച ലോക്ക് ഡൗൺ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |