ന്യൂഡൽഹി: പുതിയ കൊവിഡ് വകഭേദങ്ങൾ വിദേശ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാവൈ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. സി.1.2 കൊവിഡ് കണ്ടെത്തിയതിനെ തുടർന്നാണിത്.
ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |