ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് (73) ഇടക്കാല ജാമ്യം നിഷേധിച്ച് ജസ്റ്റിസുമാരായ സജ്ഞയ് കിഷൻ കൗൾ,എം.എം.സുന്ദരേശ് എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.
മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സജ്ജൻകുമാറിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ബെഞ്ച് ചൂണ്ടികാട്ടി. ഒപ്പം ഇത്ര ക്രൂരമായ പ്രവൃത്തിചെയ്ത വ്യക്തിയ്ക്ക് വി.ഐ.പി. പരിഗണന നൽകണോയെന്നും ജസ്റ്റിസ് കൗൾ സജ്ജന്റെ അഭിഭാഷകനായ രഞ്ജിത്ത് കുമാറിനോട് ആരാഞ്ഞു. ഇതിന് മുൻപും പലതവണ സുപ്രീംകോടതി സജ്ജന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |