വാഷിംഗ്‌ടൺ: ജനസമ്മിതിയുടെ കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ നമ്പർ വൺ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള ലോകത്തെ വമ്പൻ ശക്തികളുടെ നേതാക്കളെ ബഹുദൂരം പിന്തള്ളിയാണ് മോദി മോദി ഏറ്റവും മികച്ച ഭരണാധികാരിയായത്. അമേരിക്കൻ ആസ്ഥാനമായ ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. അമേരിക്ക, ബ്രിട്ടൺ, റഷ്യ, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, ഫ്രാൻസ് തുടങ്ങി പതിമൂന്ന് രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ മികവാണ് മോർണിംഗ് കൺസൾട്ട് അളന്നത്. എഴുപതുശതമാനം പേരുടെ പിന്തുണയാണ് മോദിക്ക് ലഭിച്ചത്.
മോദിക്കു തൊട്ടു താഴെയുള്ളത് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് . 65 ശതമാനം പേരുടെ പിന്തുണയാണ് ഡ്രാഗിക്കുള്ളത് , മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് , ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ , ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ,അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ , ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ തുടങ്ങിയവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകൾ പതിവായി ട്രാക്കുചെയ്യുന്ന ഏജൻസിയാണ് ‘മോർണിംഗ് കൺസൾട്ട്’. മോദി ഒന്നാമതെത്തിയ സർവേയിൽ 2,126 മുതിർന്ന പൗരന്മാരാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |