തിരുവനന്തപുരം: ഓണത്തിന് മലയാളികൾ രുചിച്ചത് 138 ടൺ മിൽമ പാലട മിക്‌സ്. കഴിഞ്ഞ തവണ ഇത് 84 ടണ്ണായിരുന്നു. പാലൊഴിച്ച് എളുപ്പത്തിൽ തയ്യാറാക്കാമെന്നതുമാണ് മിൽമയ്‌ക്ക് തുണയായത്. മലബാർ മേഖല യൂണിയനാണ് പാലട മിക്‌സ് വിപണിയിലെത്തിച്ചത്.
സേമിയയും ഗോതമ്പും ചേർത്ത് മിൽമ ഇത്തവണ വിപണിയിലെത്തിച്ച പായസക്കൂട്ട് 23 ടണ്ണും വിറ്റു. പായസക്കൂട്ടിനൊപ്പമുള്ള പാൽ വില്പനയിലൂടെ മിൽമയുടെ വിൽക്കുന്നതിലൂടെ മിൽമയുടെ വരുമാനവും വർദ്ധിച്ചു. ജൂലായ് മുതൽ പായസക്കിറ്റ് വിപണിയിൽ ലഭ്യമാക്കിയതാണ് വില്പന വർദ്ധിക്കാൻ കാരണം.
ഓണക്കാലത്തെ നാലു ദിവസങ്ങളായി 78,86,916 ലിറ്റർ പാലും 8,49,717 കിലോ തൈരും വിറ്റ് മിൽമ റെക്കാഡ് നേട്ടം കൈവരിച്ചിരുന്നു.
നേട്ടക്കണക്ക് ഇങ്ങനെ
വിറ്റ പാലട- 138 ടൺ
കഴിഞ്ഞ വർഷം വിറ്റത്- 84 ടൺ
സേമിയയും ഗോതമ്പും ചേർത്ത പായസക്കൂട്ട്- 23 ടൺ
ഓണക്കാലത്ത് വിറ്റ പാൽ- 78,86,916 ലിറ്റർ
തൈര്- 8,49,717 കിലോ
'മിൽമ ഉത്പന്നങ്ങളുടെ വില്പനയിലുണ്ടാകുന്ന വർദ്ധന ക്ഷീര കർഷകർക്ക് നേട്ടമാകും".
- കെ.എസ്. മണി, മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |