കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധനാഫലം നെഗറ്റീവായതോടെ വ്യാപനഭീതി തത്കാലം ഒഴിവായെങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല. അതേ സമയം, രോഗം വരാതെ നോക്കാൻ കരുതലോടെ നീങ്ങേണ്ടതുണ്ട്.
അസുഖം വന്നതിനുശേഷമുള്ള ചികിത്സ ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഇതിനായി ഓരോരുത്തരും സ്വയം മുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണ്. പുറത്തിറങ്ങുമ്പോഴും മറ്റും കൃത്യമായി മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കെെകൾ സാനിറ്റെസ് ചെയ്തും പൊതുഇടങ്ങളിൽ മാസ്ക് താഴ്ത്താതെയും മറ്റും സ്വയം സുരക്ഷ ഉറപ്പാക്കാം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ ഇപ്പോൾ മാസ്‌ക് പതിവാക്കിയ സാഹചര്യത്തിൽ രോഗപ്പകർച്ച തീവ്രമാകാൻ സാദ്ധ്യതയില്ലാത്തതിനാൽ ഇക്കാര്യത്തിൽ അതീവ ഉത്കണ്ഠയും ഭീതിയും ആവശ്യമില്ല.
പൊതുവെ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകൾ, പന്നികൾ എന്നിവയിൽ നിന്നാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധയുള്ളവരെ പരിചരിക്കുന്നവരിലും വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗംപകരാം.
ഓർമ്മിക്കാൻ
1. വവ്വാലുകൾ കടിക്കാൻ സാദ്ധ്യതയുള്ള ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ് ഫലങ്ങൾ ഒഴിവാക്കുക
3. വൈറസ് ബാധ സാദ്ധ്യതയുള്ള വ്യക്തിയുമായി സമ്പർക്കമുണ്ടായെങ്കിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
വിടരുത് ശ്രദ്ധ
വീട്ടിലെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്താം. വവ്വാലോ, മറ്റ് ജീവികളോ ഭക്ഷിച്ചുവെന്ന് തോന്നുന്ന പഴങ്ങളുടെ ബാക്കി മൃഗങ്ങൾക്ക് നൽകരുത്.
''വളർത്തുമൃഗങ്ങളിലൂടെ നിപ പകരാൻ സാദ്ധ്യതയില്ല. എന്നാൽ പോലും വളർത്തുമൃഗങ്ങളെ പരിപാലിച്ച ശേഷം കെെകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
ഡോ.കെ.കെ ബേബി, ഡെപ്യൂട്ടി ഡയറക്ടർ,
മൃഗസംരക്ഷണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |