ഓവൽ: അമ്പത് വർഷത്തിന് ശേഷം ഓവലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഐതിഹാസിക ടെസ്റ്റ് ജയം നേടിയപ്പോൾ സൂപ്പർ താരമായത് ആൾ റൗണ്ട് പ്രകടനവുമായി ഇന്ത്യൻ വിജയത്തിൽ നിർണായക ഘടകമായി മാറിയ ഷർദുൽ താക്കൂറാണ്. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്ക് ലഭിച്ച മാൻ ഒഫ് ദമാച്ച് പുരസ്കാരത്തിന് കൂടുതൽ അർഹൻ ഷർദുൽ ആണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർ പങ്കുവച്ചത്. മാൻ ഒഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ച് രോഹിത് ശർമ്മയും പറഞ്ഞത് ഇതേ അഭിപ്രായമാണ്.
ഷർദുലിനായിരിക്കും മാൻ ഒഫ് ദ മാച്ച് പുരസ്കാരം ലഭിക്കുകയെന്നാണ് താൻ കരുതിയതെന്നും ഓവലിൽ അദ്ദേഹം അത് അർഹിച്ചിരുന്നുവെന്നുമാണ് രോഹിത് പറഞ്ഞത്.
രണ്ടിന്നിംഗ്സിലും നിർണായക സമയത്തിറങ്ങി അർദ്ധ സെഞ്ചുറി നേടുകയും മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഷർദുൽ തന്നെയായിരുന്നു യഥാർത്ഥ ഗെയിം ചെയ്ഞ്ചർ എന്ന അഭിപ്രായമാണ് നിരൂപകരും പറയുന്നത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 7/127 എന്ന നിലയിൽ തകർച്ച നേരിട്ടപ്പോൾ എത്തി 36 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 57 റൺസ് നേടിയ താക്കൂറാണ് കൊഹ്ലിപ്പടയ്ക്ക് പോസിറ്റീവ് എനർജി നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ 72 പന്തിൽ 7 ഫോറും 1 സിക്സും ഉൾപ്പെടെ 60 റൺസെടുത്ത് ഷർദുൽ നിർണായക സംഭാവന നൽകി.
അവസാന ദിനം സമനിലയെന്ന വിലയിരുത്തിലിൽ നിന്ന് കളി ഇന്ത്യയുടെ വരുതിയിലേക്ക് തിരിച്ചു വിട്ടതും ഷർദുലായിരുന്നു. ഫിഫ്റ്രിയടിച്ച് സെറ്രായി നിന്ന റോറി ബേൺസിനെ പന്തിന്റെ കൈയിൽ എത്തിച്ച് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു ഈ മുംബയ്ക്കാരൻ. അപകടകാരിയായ ഇംഗ്ലീഷ് നായകൻ ജോറൂട്ടിന്റെ കുറ്റിയെടുത്ത് ഇന്ത്യയുടെ വിജയംഉറപ്പിച്ചതും താക്കൂറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |