ലാഹോർ : 2017 ൽ റിലീസായ ഹിന്ദി മീഡിയം എന്ന കോമഡി ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച വച്ച പാക് നടി സബാ ഖമറിനെതിരെ പാകിസ്ഥാൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയിൽ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. നടിക്കൊപ്പം മറ്റു ചിലർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. കോടതി നടപടികളിൽ നിന്നും നടിയും മറ്റ് സിനിമാ പ്രവർത്തകരും ഹാജരാകാതെ നിരന്തരം ഒഴിവ് പറയുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഗായകൻ ബിലാൽ സയീദിനും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ലാഹോറിലെ പുരാതനമായ പള്ളിയെ അപകീർത്തിപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നൃത്തം ചിത്രീകരിച്ചതിലൂടെ പളളിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നാണ് കേസിന് ആധാരം. പള്ളിയുടെ വിശുദ്ധി നഷ്ടമാക്കി എന്ന കുറ്റത്താൽ പാക് പഞ്ചാബ് സർക്കാർ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
ഒരു വിവാഹ രംഗമുൾക്കൊള്ളുന്ന ഗാനമാണ് ഇവിടെ ചിത്രീകരിച്ചത്. പള്ളിയിൽ നടി നൃത്തം വച്ചതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം ശക്തമായ വിമർശനം ഉയർന്നിരുന്നു. വിവിധ പാർട്ടികളും നഗരത്തിൽ പ്രകടനങ്ങൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |