SignIn
Kerala Kaumudi Online
Wednesday, 08 May 2024 6.38 AM IST

മരിച്ചവരിൽ 90 ശതമാനവും വാക്‌സിനെടുക്കാത്തവർ

vaccine

തൃശൂർ : കൊവിഡ് വ്യാപനവും മരണ നിരക്കും കുറച്ച് കൊണ്ടുവരാൻ വാക്‌സിനേഷൻ പരമാവധി ആളുകളെത്തിക്കാനുള്ള ത്രീവ്രശ്രമത്തിൽ ആരോഗ്യ വകുപ്പ്. സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന കണക്കനുസരിച്ച് 18 വയസിന് മുകളിൽ 75 ശതമാനത്തിലേറെ പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞു.

പതിനെട്ട് വയസ് മുതൽ 44 വയസ് വരെയുള്ളവരുടെ ആദ്യ ഡോസ് 57 ശതമാനം പിന്നിട്ടു. 45 വയസിന് മുകളിൽ 91 ശതമാനം പേർക്കും ആദ്യ ഡോസ് നൽകി. ഇത് സംസ്ഥാന ശരാശരിക്ക് ഒപ്പമാണെന്ന് വാക്‌സിനേഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡി.എം.ഒ ജയന്തി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കിൽ നടത്തിയ പഠനത്തിൽ ഒറ്റ വാക്‌സിനുമെടുക്കാത്തവരാണ് 90 ശതമാനത്തിലേറെ പേരുമെന്നാണ് കണ്ടെത്തൽ. വ്യാപനം രൂക്ഷമായ ജൂൺ, ജൂലായ് , ആഗസ്റ്റ് , സെപ്തംബർ മാസങ്ങളിലാണ് മരണമേറെ. ഈ കാലയളവിൽ 1,436 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ നൂറോളം പേർ മാത്രമാണ് വാക്‌സിനെടുത്ത ശേഷം മരിച്ചത്. ഇവരിലേറെ പേരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരാണ്.

കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തിൽ താഴെ പേർക്ക് വാക്‌സിൻ നൽകിയിരുന്നു. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ജൂൺ ആദ്യവാരത്തിൽ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകിക്കഴിഞ്ഞു.


3279 പേർക്ക് കൊവിഡ്

ഇന്നലെ 3279 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15,518 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 21.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുരിയാട് പഞ്ചായത്തിലാണ് ടി.പി.ആർ നിരക്ക് കൂടുതൽ. ഇവിടെ 167 പേരെ പരിശോധിച്ചതിൽ 97 പേർക്ക് രോഗം സ്ഥിരീകരിച്ചു. മാടക്കത്തറ, ശ്രീനാരായണപുരം, വെങ്കിടങ്ങ്, ചൂണ്ടൽ, കോലഴി പഞ്ചായത്തുകളിൽ നാൽപത് ശതമാനത്തിന് മുകളിലാണ്.

ആദ്യ ഡോസ് നൽകിയത്

20,23,251
18-44 വയസ്

57 ശതമാനം
45 വയസിന് മുകളിൽ

91 ശതമാനം

മരിച്ചവർ


ജൂൺ മുതൽ സെപ്തംബർ 8 വരെ

1436

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.