'ജയ് മാതാ ദി' ഭജന ചൊല്ലി രാഹുൽ കാശ്മീരിൽ
ശ്രീനഗർ: ജമ്മുകാശ്മീരിലെ സാഹോദര്യം തകർക്കാനാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശ്രമമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, 'ജയ് മാതാ ദി' ഭജന ചൊല്ലി കാശ്മീരികളുടെ മനംകവർന്നു.
രണ്ട് ദിവസത്തെ കാശ്മീർ സന്ദർശനത്തിനെത്തിയ രാഹുൽ പൊതുപരിപാടിയിൽ സംസാരിക്കവയാണ് വൈഷ്ണണോ ദേവി ഭജനയുടെ വരികൾ ചൊല്ലിയത്.
'ഞാനൊരു കാശ്മീരി പണ്ഡിറ്റാണ്. എന്റെ കുടുംബവും കാശ്മീരി പണ്ഡിറ്റാണ്. മാതാപിതാക്കൾക്ക് ജമ്മു കാശ്മീരുമായി ദീർഘകാലത്തെ ബന്ധമുണ്ട്. മാതാ വൈഷ്‌ണോദേവി ക്ഷേത്രം സന്ദർശിച്ചപ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത് പോലെയാണ് അനുഭവപ്പെടുന്നതെന്നും' രാഹുൽ പറഞ്ഞു.
ഇന്നു രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ വന്നുകണ്ടിരുന്നു. മുമ്പ് കോൺഗ്രസ് അവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതായും എന്നാൽ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി യാതൊന്നും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
കാശ്മീരിന് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ ഹൃദയം ഇപ്പോൾ വേദനിക്കുന്നു. ജമ്മുകാശ്മീരിൽ സഹോദര്യമുണ്ടായിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും ഈ സഹോദര്യ ബന്ധം തകർക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി ജമ്മുകാശ്മീരിനെ ദുർബലപ്പെടുത്തി. കേന്ദ്രം കവർന്നെടുത്ത സംസ്ഥാനപദവി തിരിച്ചുപിടിക്കണമെന്നും' രാഹുൽ
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |