കണ്ണൂർ: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്ന ജില്ലയെന്ന നിലയിൽ കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി. 15 മുതലാണ് മറ്റു ജില്ലകളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നത്. 30 ന് സമാപിക്കുന്ന രീതിയിലാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.
കേന്ദ്രകമ്മിറ്റി മാതൃകയിൽ 75 വയസെന്ന പ്രായപരിധി ഏരിയാതലം വരെയെങ്കിലും നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എം നേതൃത്വം. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇത്തരം ചർച്ചകളും ഉയർന്നു വരണമെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമ്മേളനങ്ങൾ നടക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഴുവൻ പാർട്ടി അംഗങ്ങളും മറ്റു സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കുടുംബയോഗം, പ്രഭാഷണം, വെബിനാർ, ടേബിൾടോക്ക്, കലാ -സാഹിത്യ മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചിട്ടുണ്ട്.. ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് 3,838 കേന്ദ്രങ്ങളിൽ ശുചീകരണം നടക്കും. ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബറിലും 18 ഏരിയാ സമ്മേളനങ്ങൾ നവംബറിലുമാണ്. ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി മാർച്ച് ആദ്യവാരം എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിനു ശേഷം ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കും. കണ്ണൂർ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്.
കണ്ണൂരിൽ 319 ബ്രാഞ്ചുകൾ കൂടി
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിലവിൽ 3,838 ബ്രാഞ്ചുകളാണുള്ളത്. കഴിഞ്ഞ സമ്മേളനകാലത്ത് ഇത് 3,685 ബ്രാഞ്ചും 218 ലോക്കലുമായിരുന്നു. നാലു വർഷത്തിനിടെ 319 ബ്രാഞ്ച് വർദ്ധിച്ചു. ലോക്കലുകൾ 225 ആയി. മുന്നൂറു മുതൽ 400 വരെ വീടിന് ഒരു ബ്രാഞ്ചായിരുന്നു നേരത്തേ. ഇപ്പോൾ 100 വീടിന് ഒരു ബ്രാഞ്ചെന്ന നിലയിലാണ്. ഈ സമ്മേളനത്തോടനുബന്ധിച്ചും ചിലയിടങ്ങളിൽ ബ്രാഞ്ച്-ലോക്കൽ ഘടകങ്ങൾ വിഭജിച്ച് പുതിയവ രൂപീകരിക്കും.
പാർട്ടിയെയും വർഗ- ബഹുജന സംഘടനകളെയും കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ സമ്മേളനത്തിലുണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |