ചെന്നൈ: മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി എം,.കെ. സ്റ്റാലിൻ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.. ബില്ലിനെ എ.ഐ.എ.ഡി.എം.കെ, പി.എം.കെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചു. അതേസമയം ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ബി.ജെ.പി അംഗങ്ങൾ നിയമസഭായോഗം ബഹിഷ്‌കരിച്ചു.
സംസ്ഥാനത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍, ഡെന്റൽ,, ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. റിട്ട.ജഡ്ജി എ.കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലായില്‍ ഇത് സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്ന് ബില്ല് അവതരിപ്പിച്ച് സ്റ്റാലിന്‍ നിയമസഭയിൽ പ്രഖ്യാപിച്ചു..
നീറ്റ് പരീക്ഷാപ്പേടിയില്‍ കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു,, വിദ്യാർത്ഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്‍, വി നീറ്റിനെതിരെയുള്ള ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |