SignIn
Kerala Kaumudi Online
Friday, 26 April 2024 3.58 PM IST

കർഷകരെ കൈവിടില്ല,​  കാർഷിക വിളകൾക്ക്   താങ്ങുവില പ്രഖ്യാപിച്ച് മോദി സർക്കാർ 

kk

ന്യൂഡൽഹി : കർഷകർക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. . 2022-23 വർഷത്തെ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താങ്ങുവില ഉയര്‍ത്തിയത്. ഉത്പാദച്ചെലവിന് തുല്യമോ 1.5 മടങ്ങ് കൂടുതലോ ആയ തുകയാണ് റാബി വിളകൾക്കായി താങ്ങുവിലയായി അംഗീകരിച്ചത്.

സെപ്തംബർ 8നാണ് പ്രധാനമന്ത്രി ചെയർമാനായ സമിതി കുറഞ്ഞ താങ്ങുവില നൽകുന്നതിന് അനുമതി നൽകിയിരുന്നു.. ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങോ അതിൽ കൂടുതലോ ആണ് 2022-2023 വർഷത്തേക്കായി പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില. ഗോതമ്പിന് ഉത്പാദന ചിലവ് 1008 രൂപാണെങ്കിൽ 2022-2023 ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില 2015 രൂപയാണ്. 2021-2022 ൽ ഇത് 1975 രൂപയായിരുന്നു. 40 രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ എം,​എസ്.പി വര്‍ധിപ്പിച്ചത്. ഗോതമ്പ്, റാപ്‌സീഡ് & കടുക് (100% വീതം), പയര്‍ (79%), ബാര്‍ലി (60%), സാഫ്ഫ്‌ളവര്‍ (50%) എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ ആദായം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MSP, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.