തളിപ്പറമ്പ്: പഞ്ചാബ് നാഷണൽ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃച്ചംബരത്തെ വാണിയം വളപ്പിൽ വി.വി.രാജേന്ദ്രൻ(62), തളിപ്പറമ്പിലെ കുഞ്ഞിപ്പുരയിൽ വീട്ടിൽ കെ.പി.വസന്തരാജ്(45) എന്നിവരാണ് അറസ്റ്റിലായത്. വസന്തരാജ് എഴ് ലക്ഷം രൂപയുടെയും രാജേന്ദ്രൻ 10,40,000 രൂപയുടെയും ഇടപാടുകളാണ് നടത്തിയിരുന്നത് .
കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തായത്. ഈ കേസിൽ ബാങ്കിലെ അപ്രൈസർ ടി.വി. രമേശൻ ആഗസ്ത് എട്ടിന് ആത്മഹത്യ ചെയ്തിരുന്നു. തളിപ്പറമ്പ് എസ്.ഐ. പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 21 ഓളം അക്കൗണ്ടിൽ 17 ഓളം പേർ മുക്കുപണ്ടം വച്ച് പണം എടുത്തതായി കണ്ടെത്തിയിരുന്നു. ഇവരിൽ പലരെയും ചോദ്യം ചെയ്തിരുന്നു. അപ്രൈസറെ സ്വാധീനിച്ച് പണയം വെപ്പിച്ചതിൽ മുഖ്യപങ്ക് അറസ്റ്റിലായ രണ്ടുപേർക്കാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |