ന്യൂഡൽഹി: നരേന്ദ്രമോദി മന്ത്രിസഭയുടെ സമ്പൂർണ യോഗം ഇന്നലെ രാഷ്‌ട്രപതി ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. ജൂലായിൽ നടന്ന പുന:സംഘടനയ്ക്ക് ശേഷം ആദ്യമായാണ് എല്ലാ മന്ത്രിമാരെയും ഉൾപ്പെടുത്തിയുള്ള യോഗം വിളിക്കുന്നത്. സർക്കാർ അടിയന്തരമായി നടപ്പാക്കേണ്ട നയങ്ങളും പരിഷ്കാരങ്ങളും ചർച്ചയായെന്ന് അറിയുന്നു. 17ന് മോദിയുടെ പിറന്നാൾ ദിനം മുതൽ നടപ്പാക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്ത പദ്ധതികളും ചർച്ച ചെയ്‌തു.
അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് അടക്കം നാലു സംസ്ഥാനങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികളും ചർച്ചയായെന്നാണ് സൂചന. മന്ത്രിമാർക്ക് ഈ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല നൽകിയ സാഹചര്യത്തിലാണിത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവ്യ തുടങ്ങിയവർ പ്രസന്റേഷനിലൂടെ തങ്ങളുടെ മന്ത്രാലയത്തിലെ കാര്യങ്ങൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |