വാഷിംഗ്ടൺ: താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഇത് മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയർത്തുമെന്ന് ശാത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം കടുത്ത ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ പാരിസ്ഥിതിക വ്യതിയാന സ്ഥാപന മേധാവി ഫെഡ്രിക് ഒട്ടോ പറഞ്ഞു. ഉയർന്ന താപനില മനുഷ്യർക്കും പ്രകൃതിക്കും കെട്ടിടങ്ങൾക്കും റോഡുകൾക്കും ഭീഷണിയാണ്. മിഡിൽ ഈസ്റ്റിലെ താപനില പലപ്പോഴും 50 ഡിഗ്രി കടക്കുന്നുണ്ട്.
മലിനീകരണം കുറക്കുകയാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്ന് ഓക്സ്ഫഡ് സർവകലാശാല ഗവേഷകൻ ഡോ.സിഹാൻ ലി പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഉയർന്ന താപനിലയിൽ അര ഡിഗ്രിയുടെ വർദ്ധനയുണ്ടായിട്ടുണ്ട്. എന്നാൽ ലോകത്തിലെ എല്ലായിടത്തും ഈ രീതിയിലല്ല താപനില വർദ്ധിക്കുന്നത്. ആഫ്രിക്കയിലും ബ്രസീലിലും പരമാവധി താപനിലയിൽ ഒരു ഡിഗ്രിയുടെ വർദ്ധനവാണുണ്ടായത്. ആർട്ടിക്കിലും മിഡിൽ ഈസ്റ്റിലും രണ്ട് ഡിഗ്രി വർദ്ധിച്ചു.
1980 മുതൽ 2009 വരെ 50 ഡിഗ്രിക്ക് മേൽ താപനില രേഖപ്പെടുത്തിയ ദിനങ്ങളുടെ എണ്ണം 14
2010 മുതൽ 2019 വരെയുള്ള കാലയളവിൽ 26
ഇറ്റലിയിൽ 48.8 ഡിഗ്രിയും കാനഡയിൽ 49.6 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു
ഇത് വൈകാത 50 ഡിഗ്രി കടന്നേക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |