കൊടുങ്ങല്ലൂർ: കടൽമാക്രികളുടെ ആക്രമണത്തിൽ വള്ളങ്ങളുടെ വലകൾ നശിച്ചു. അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ പത്തോളം ഇൻബോർഡ് വള്ളങ്ങൾക്കാണ് നാശനഷ്ടമുണ്ടായത്. കടൽമാക്രികൾ കൂട്ടത്തോടെ കയറി വലകൾ കടിച്ചു മുറിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. 'പരിശ്രമം' വള്ളത്തിന് മാത്രം ഒമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. മറ്റു വള്ളങ്ങൾക്കും സമാന രീതിയിൽ നഷ്ടം നേരിട്ടു. കടൽ മാക്രികളുടെ ആക്രമണം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അഴീക്കോട് ജെട്ടി, മാർത്തോമ, പേബസാർ, ലൈറ്റ് ഹൗസ് തുടങ്ങിയ പ്രദേശങ്ങളിൽ വള്ളം അടുപ്പിച്ച് വല അറ്റകുറ്റപ്പണി നടത്തുകയാണിപ്പോൾ തൊഴിലാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |