ശബരിമല : വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് ആരംഭിച്ചശേഷം സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമാ യവർദ്ധനവുണ്ടായത് ഇന്നലെ . പതിനയ്യായിരം പേർക്ക് ദർശനാനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്നലെ മാത്രമാണ് ആറായിരത്തി എണ്ണൂറിന് മുകളിൽ തീർത്ഥാടകർ വെർച്വൽ ക്യൂവിലൂടെ ദർശനത്തിനെത്തിയത് .
ഇന്നലെ ഉച്ചപൂജയ്ക്ക് മുന്നോടിയായിത്തന്നെ മൂവായിരത്തി അറുനൂറോളംപേർ ദർശനം നടത്തി മലയിറങ്ങി. കഴിഞ്ഞ മാസപൂജാ വേളകളിൽ രണ്ടായിരവും അതിന് താഴെയും തീർത്ഥാടകരാണ് എത്തിയിരുന്നത്. കന്നിമാസം ഒന്നാം തീയതി 2609 പേർ ദർശനം നടത്തി. ഇന്ന് 6890 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ദർശനം നടത്തിയവരിൽ അൻപത് ശതമാനത്തിലധികവും മലയാളികളാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് തൊട്ടുപിന്നിൽ. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ളവർ വളരെ കുറവാണ്.
ഇന്നലെ ഉച്ചപൂജയ്ക്ക് മുന്നോടിയായി നടന്ന ഇരുപത്തിയഞ്ച് കലശവും കളഭാഭിഷകവും ദീപാരാധനയ്ക്ക് ശേഷം നടന്ന പടിപൂജയും ഭക്തിസാന്ദ്രമായി. കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിൽ പൂജിച്ച കളഭം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണമായാണ് ശ്രീകോവിലിനുള്ളിലേക്ക് എഴുന്നെള്ളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |